Wednesday, 7 March 2012
അദൃശ്യമായ പുഴ
ഒരുപാടു പുഴകളുടെ ആകെതുകയായിരുന്നു അവൾ - സ്നേഹത്തിന്റെ, പ്രണയത്തിന്റെ, ലാളനകളുടെ, സംരക്ഷണത്തിന്റെ, സന്തോഷത്തിന്റെ അങ്ങിനെ അങ്ങിനെ ഒരുപാടു പുഴകൾ...
ആ പുഴകൾക്കിടയിലൂടെ അവയോടു തൊട്ടുരുമ്മി അദൃശ്യമായ മറ്റൊരു പുഴകൂടി ഒഴുകിയിരുന്നു. വീതി തീരെ കുറഞ്ഞ്, ആഴം വളരെ കൂടിയ സ്വാർത്ഥതയുടെ പുഴ. ആ പുഴയായിരുന്നു മറ്റെല്ലാ പുഴകളെയും, ആ കുടുംബത്തെതന്നെയും ഒരുമിപ്പിച്ചു നിർത്തിയിരുന്നത്.
ആ പുഴകളിൽ കുളിച്ചുമദിക്കുകയായിരുന്നു ആ കുടുംബം - അച്ഛനും മക്കളും. ആ കുടുംബത്തിന്റെ അന്നവും, ദാഹജലവും, ശുചിത്വവും, ആനന്ദവുമെല്ലാം ആ പുഴകളുമായി ബന്ദപ്പെട്ടായിരുന്നു.
അവൾപോലുമറിയാതെ, കാലാകാലങ്ങളിൽ, പ്രകൃതി മഴയായ് പെയ്തിറങ്ങി ആ പുഴകളെ ജലസ_മൃദ്ധമാക്കികൊണ്ടേയിരുന്നു. അതൊന്നുമറിയാതെ ആ പുഴകൾ ഒഴുകികൊണ്ടേയിരുന്നു... മറ്റുള്ളവർക്കായി.
കാർമുകിൽ
ഞാനും ഭൂമിയും പ്രണയത്തിലായിരുന്നു. പ്രണയത്തിൽ ഞാനെന്നെ തിരിച്ചറിഞ്ഞു. ഞാനറിഞ്ഞു ഞാനൊരു കാർമുകിലാണെന്ന്. കൃഷ്ണ്-വർണ്ണമുള്ള ഒരു കാർമുകിലാണെന്ന്.
പ്രണയ പാരമ്യതയിൽ ഭൂമിയെന്നോടു കെഞ്ചി - മുകിലേ പെയ്തിറങ്ങൂ നീയെൻ ഉൾകാമ്പിലേക്ക്. നിന്റെ നനുത്ത തണുത്ത നിറമില്ലാത്ത പ്രണയമെൻ ആത്മദാഹത്തെ ശമിപ്പിക്കട്ടെ.
അണപൊട്ടിയൊഴുകിയെൻ പ്രണയം ഭൂമിയെ പുൽകുവാൻ മഴതുള്ളിയായ്, ഇടിയായ്, മിന്നലായ്, പേമാരിയായ്.
ആഴത്തിലാഴ്ന്നിറങ്ങിഞ്ഞാൻ അലിഞ്ഞു ചേർന്നു വീണ്ടുമുയർത്തെഴുന്നേറ്റൊരു കാർമുകിലാകുവാൻ...
Subscribe to:
Comments (Atom)


